Thursday, 12 February 2009

തൂവല്‍സ്പര്‍ശം

"പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം.
ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ.
ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം.
രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം.
അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും.
എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും.
എന്റെ പ്രണയം മീരയെ അറിയിക്കുന്നതും
അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും
ഞാന്‍ മനക്കണ്ണില്‍ കണ്ടു.

മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും
അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ
എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു.
എത്ര മനോഹരമാണീ പ്രണയം,
ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്? "

ഇന്നുവായിച്ച ഈ ബ്ലോഗില്‍
പ്രണയത്തിന്റെ ഉന്മാദം നിറഞ്ഞുനില്‍ക്കുന്നു

ഹൃദയഹാരിയായ വിവരണം
മലരമ്പേറ്റുപ്രകൃതി പൂത്തുലഞ്ഞ് നില്‍ക്കുന്ന അനുഭൂതി

നന്നായിരിക്കുന്നു!

Wednesday, 11 February 2009

ഓര്‍മ്മയില്‍ ഉണ്ടായിരിക്കേണ്ടത്

"എന്നാലും അമ്മയുടെ പരാതികള്‍ ഇന്നും തീര്‍ന്നിട്ടില്ല.
ഇവിടെ ആര്‍ക്കാണ് പിഴച്ചത്?
ഇവിടെ ആര്‍ക്കാണ് തെറ്റിയത്?

ജീവിതം കെട്ടി പടുക്കുന്നതിനിടയില്‍ കുഞ്ഞിനെ നോക്കാന്‍ കഴിയാതെ പോയ അമ്മക്കോ?

അതോ അമ്മയുണ്ടായിട്ടും അമ്മയെ അറിയാന്‍ കഴിയാതെ പോയ മകനോ?

അതോ എല്ലാം കണ്ടു നിന്ന ദൈവങ്ങള്‍ക്കോ?

അറിയില്ല എല്ലാം വിധിയുടെ വിളയാട്ടം തന്നെ!!!!... "

ഇന്നുവായിച്ച ഒരു ബ്ലോഗിലെ
വാചകങ്ങളാണിവ വളരെ കുറച്ചു വാചകങ്ങളില്‍
വളരെ വലിയ ഒരു കാര്യം

പറഞ്ഞിരിക്കുന്നുജീവിതം കെട്ടിപ്പെടുക്കാനും
വലിയ സ്വപ്നങ്ങള്‍ സാധിക്കാനുമുള്ള ഓട്ടത്തിനിടയില്‍
കുട്ടികള്‍ക്കുനഷ്ടപ്പെട്ടുപോകുന്ന സ്നേഹത്തേപ്പറ്റിയും
അത് പിന്നീട് ഉണ്ടാക്കുന്നപതിസന്ധികളേയും പറ്റി
ചിന്തിപ്പിക്കുന്നബ്ലോഗ്

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍ !!

Tuesday, 3 February 2009

മറയില്ലാതെ നമുക്കായി ഇതാ ഒരുവന്‍

മരിച്ചവര്‍ക്ക് അല്പസമയം ദൈവം ജീവന്‍ തിരിച്ചുകൊടുക്കുകയാണങ്കില്‍

പെട്ടിയില്‍ കിടുക്കുന്നവന്‍ ആദ്യം ചെയ്യുന്നത് തന്റെ അപഥാനങ്ങള്‍ വാഴ്‌ത്തിപ്പാടികൊണ്ട്

ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നവന്റെ മുഖത്ത് ഒരെണ്ണം കൊടുക്കുകയായിരിക്കും.

ഞാന്‍ ഇന്നുവായിച്ച ഒരു ബ്ലോഗില്‍നിന്നാണിത്

എനിക്ക് വളരെ ഇഷ്ടപ്പെട്ടു

മറയില്ലാതെ സത്യം വിളിച്ചുപറയുന്ന രചന

നാം പലപ്പോഴും ചിന്തിച്ചുപോയിട്ടുള്ള സത്യങ്ങള്‍ !!അഭിനന്ദനങ്ങള്‍

ക്രൂരതയുടെ താഴ്വര

ഇന്ന് ഞാന്‍ ഒരു കവിത വായിച്ചു
ഒരു ആധുനിക ലഘുകവിത
മനുഷ്യന്റെ ഏറ്റവും നല്ല വികാരത്തേപ്പറ്റിയാണാ കവിത

കവിതയുടെ വിഷയവും അവതരണരീതിയും
കവിയുടെ മാത്രം അവകാശവും സ്വാതന്ത്ര്യവും ആണു എന്ന് അറിയാം

എങ്കിലും ഒരു സന്ദേഹം

ഇത്രമാത്രം ക്രൂരത വേണോ?

പ്രണയത്തിന്റെ ദേവത കാമദേവന്‍ ആണെന്നാണല്ലോ ഹിന്ദുപുരാണങ്ങളില്‍ പറയുന്നത്

അദ്ദേഹം വരുമ്പോള്‍ മലരമ്പെയ്യുമെന്നും അപ്പോള്‍ പ്രകൃതിപൂത്തുലയുമെന്നുമാണല്ലോ വിശ്വാസം

അപ്പോള്‍ പിന്നെ ഒരുഅറവുശാലയില്‍ പ്രവേശിച്ച പ്രതീതി എന്തിനു ജനിപ്പിക്കുന്നു ?

ഒരുപക്ഷേ അപ്പോഴാണോ കവിത അത്യന്താധുനികമാകുന്നത് ?

ഏതായാലും ഒരു വ്യത്യസ്ഥത

അതുതന്നേ ആ കവിതയുടെ പ്രത്യേകതയും